ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ തടഞ്ഞ് സുപ്രീം കോടതി
വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ തടഞ്ഞ് സുപ്രീം കോടതി. പള്ളി കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് സര്‍വേ നടപടികള്‍ക്ക് ബുധനാഴ്ച വരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ബുധനാഴ്ച അഞ്ച് മണിവരെ സര്‍വേ പാടില്ലെന്നും ഇക്കാലയളവില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയുമായി ചൊവ്വാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസില്‍ 26 ന് മുന്‍പ് വാദം കേള്‍ക്കണമെന്നും അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ജ. ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജ. ജെബി പര്‍ദിവാല, ജ. മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ഗ്യാന്‍വ്യാപി പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ എ എസ് ഐ സര്‍വേ ആരംഭിച്ചിരുന്നു. സർവേക്ക് ആവശ്യമായ ഉപകരണങ്ങളുമായാണ് എ എസ് ഐ സംഘം പള്ളിയിൽ എത്തിയത്. വാരാണസി ജില്ലാ കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു നാല്‍പതോളം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പള്ളിയിലെത്തിയത്. എന്നാല്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ പള്ളിക്ക് ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.