സ്പീക്കറുടെ പരാമർശം: ശാസ്ത്രമല്ല വിശ്വാസമാണ് വലുത്, ശബരിമല പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ച് സുകുമാരന്‍ നായർ
സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വീണ്ടും എന്‍എസ്എസ്. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ചാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം. സ്പീക്കറെ പിന്തുണച്ച എ കെ ബാലനെയും ജി സുകുമാരന്‍ നായര്‍ അധിക്ഷേപിച്ചു. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന് സമാനമാകും പ്രതിഷേധമെന്നും ഇതൊരു സൂചനയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
”കേരളത്തിലെ ഏല്ലാ മതങ്ങളെയും ശരിവച്ചുകൊണ്ട് മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഹൈന്ദവന്റേത്. ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരും. എല്ലാ ഹിന്ദു സംഘടനകളും ആര്‍എസ്എസും ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. അതിനൊടൊപ്പം എന്‍എസ്എസ്സും യോജിച്ച് പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി മുന്നില്‍ നിന്ന സംഘടനയാണ് എന്‍എസ്എസ്. അതിന് സമാനമായ രീതിയില്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നില്‍ നില്‍ക്കും,” എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
എന്‍എസ്എസ് ബിജെപിക്ക് എതിരല്ലെന്നും ഈ വിഷയത്തിൽ ബിജെപി നല്ല സമീപനമെടുത്തുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ”ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ഞങ്ങള്‍ ആരെയും ആക്രമിക്കുന്നില്ല. പ്രാര്‍ത്ഥന മാത്രം. ഞങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. നായന്മാർ ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉണ്ട്. ബിജെപിയുടെ ഭാഗത്തുനിന്ന് നല്ല വാക്കുകൾ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. നാമജപ ഘോഷയാത്ര നടക്കുന്നത് വിശ്വാസികളുടെ പ്രതികരണമായിട്ടാണ്,” സുകുമാരന്‍ നായര്‍ പറഞ്ഞു.