ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണറുടെ നടപടി ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് ഭീഷണിയാണെന്ന് കേരളം റിട്ട് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളും ബില്ലുകളിലൂടെ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളും പരാജയപെടുത്തുന്നതാണ് ഗവർണറുടെ നടപടിയെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അടിയന്തിരമായി ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം
ഗവർണറുടെ തീരുമാനം വൈകുന്നവയിൽ മൂന്നെണ്ണം സർവകലാശാല നിയമ ഭേദഗതി ബില്ലുകളാണ്. 2021 നവംബറിൽ കൈമാറിയ ഈ ബില്ലുകളിൽ കഴിഞ്ഞ 23 മാസമായി ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സഹകരണ ഭേദഗതി ബില്ല് 14 മാസമായും ലോകായുക്ത ഭേദഗതി ബില്ല് ഒരു വർഷോത്തോളമായും ഗവർണറുടെ പരിഗണനയിലാണ്. 2022-ൽ നിയമസഭാ പാസ്സാക്കിയ രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഒരു വർഷത്തോളമായി ഗവർണറുടെ തീരുമാനത്തിനായി കാത്ത് കിടക്കുകയാണ്. പൊതുജനാരോഗ്യ ബില്ല് ഗവർണർക്ക് കൈമാറിയിട്ട് അഞ്ച് മാസത്തോളമായെന്നും സംസ്ഥാന സർക്കാർ റിട്ട് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്